Sunday, October 28, 2007

റ്റോംസ്‌ - ബോബന്‍റെയും മോളിയുടേയും കര്‍ത്താവ്‌.

റ്റോംസ്‌ എന്ന പേരില്‍ അറിയപ്പെടുന്ന V.T. തോമസ്‌ ആണ്‌ ബോബന്‍റെയും മോളിയുടേയും കര്‍ത്താവ്‌.
1921 മേയ്‌ 6 ന്‌ കുട്ടനാട്ടിലായിരുന്നു അദ്ദേഹത്തിന്‍റെ ജനനം.
1961 ല്‍ മലയാള മനോരമയില്‍ ചേര്‍ന്നു.



1987 ല്‍ മനോരമയില്‍ നിന്ന്‌ റിട്ടയറായി.

കുട്ടനാട്ടില്‍ അദ്ദേഹത്തിന്‍റെ വീട്ടിനടുത്തുള്ള രണ്ട്‌ കുസൃതിക്കുട്ടികളായിരുന്നു ബോബന്‍റെയും മോളിയുടേയും പ്രചോദനം. അവരുടെ തന്നെ അമ്മയുടെ ഒരു പ്രതിച്ഛായയാണ്‌ മേരിക്കുട്ടി.

റ്റോംസ്‌ ഇപ്പോള്‍ കോട്ടയത്ത്‌ കഞ്ഞിക്കുഴിയിലാണ്‌ താമസം. ഭാര്യ ത്രേസ്യാക്കുട്ടി. മക്കള്‍ മൂന്ന് ആണും മൂന്ന് പെണ്ണും. അവരില്‍ ഒരാള്‍ ബോബനും ഒരാള്‍ മോളിയും. ഇതില്‍ മോളിയുടെ മകനാണ്‌ ഉണ്ണിക്കുട്ടനായി കാറ്‍ട്ടൂണുകളില്‍ വന്നത്‌.

ശ്രീ റ്റോംസിന്റെ കാര്‍ട്ടൂണുകളില്‍ ഏറ്റവും മികച്ചവയുണ്ടായിട്ടുള്ളത്‌ എഴുപതുകളിലാണെന്ന്‌ തോന്നുന്നു. മികച്ച സ്ട്രോക്കുകള്‍ കൊണ്ടും ഭാവങ്ങള്‍ കൊണ്ടും അന്നത്തെ കാര്‍ട്ടൂണുകള്‍ മികച്ച നിലവാരത്തിലുള്ളതാണ്‌. റ്റോംസിന്‍റെ പ്രതിഭയുടെ ഏറ്റവും ഉയര്‍ന്നതലവും അക്കാലത്തയിരുന്നെന്നാണ്‌ എന്റെ അഭിപ്രായം. ആര്‍ കെ ലക്ഷ്മണ്‍ താന്‍ തത്പര്യത്തോടെ നോക്കിക്കാണുന്ന കാര്‍ട്ടൂണിസ്റ്റാണെന്ന്‌ റ്റോംസ്‌ സാര്‍ പറയുകയുമുണ്ടായി. ഒപ്പം അദ്ദേഹത്തിന്‌ ഏറെ ഇഷ്ടപ്പെട്ട മറ്റ്‌ രണ്ട്‌ കാര്‍ട്ടൂണിസ്റ്റുകളാണ്‌ ഷങ്കറും ഡേവിഡ്‌ ലോയും.

"ലോ" വലിയ പോയിന്‍റുള്ള ബ്രഷുകള്‍ ഉപയോഗിച്ച്‌ വലിപ്പമുള്ള കാര്‍ട്ടൂണുകള്‍ വരക്കുകയും പിന്നെടവ മാഗസിനില്‍ റെഡ്യൂസ്‌ ചെയ്ത്‌ അച്ചടിച്ച്‌ വരികയും ചെയ്യുമ്പോഴുള്ള ഭംഗി ശ്രീ ടോംസ്‌ സഭാഷണത്തിനിടയില്‍ പലപ്പോഴും സൂചിപ്പിക്കാറുണ്ട്‌. ബ്രഷ്‌ ഉപയോഗിച്ചായിരുന്നു ബോബനും മോളിയും വരച്ചിരുന്നത്‌. പിന്നീടവ സ്കെച്ച്‌ പെന്നിന്റെ സാദൃശ്യമുള്ള മാര്‍ക്കര്‍ പെന്നുപയോഗിച്ചായി. വലിയ പേപ്പറിലാണ്‌ അദ്ദേഹം വരക്കുക(ചിത്രം). ആദ്യമെ സ്ക്രിപ്റ്റ്‌ തയ്യാറാക്കിയ ശേഷം കോളങ്ങള്‍ വരക്കുന്നു. പിന്നീട്‌ അതില്‍ ആവശ്യമുള്ള ബലൂണുകള്‍ വരച്ച്‌ അതില്‍ ഡയലോഗുകല്‍ എഴുതും. ശേഷമാണ്‌ ചിത്രങ്ങള്‍ വരക്കുക. ഡയലോഗുകള്‍ കാച്ചിക്കുറുക്കിയെടുക്കുന്നതിലാണ്‌ ഏറ്റവും ശ്രദ്ധകൊടുക്കേണ്ടിവരുന്നത്‌.













ഒരു തലമുറയുടെ നൊസ്റ്റാള്‍ജിയയാണു ബോബനും മോളിയും.തനിക്ക്‌ വേണ്ടപ്പെട്ടവരെക്കുറിച്ച്‌ പറയുമ്പോലാണ്‌ അവര്‍ ബോബനേയും മോളിയേയും കുറിച്ച്‌ പറയുക.പുതിയ തലമുറ കൌതുകത്തോടെ പഴയ തലമുറയുടെബോബനും മോളിയും വിശേഷങ്ങള്‍ക്ക്‌ കാതോര്‍ക്കുന്നു. ...അന്ന്‌ "മനോരമ" വാരിക കിട്ടാന്‍ കാത്തിരുന്നതും കിട്ടിയാലുടന്‍ അവസാനത്തെ പേജ്‌ ആദ്യംതന്നെ ആര്‍ത്തിയോടെ വായിച്ചു തീര്‍ക്കുന്നതും മറ്റും മറ്റും...

കഥയില്‍ ബോബനും മോളിയും ഇരട്ടക്കുട്ടികളാണ്‌ (twins). വയസ്സ്‌ പത്ത്‌. ബോബന്റെയും മോളിയുടെയും അച്ഛന്‍ പോത്തന്‍ വക്കീല്‍. കേസൊന്നുമില്ലാത്ത വക്കീലാണ്‌.
ബോബന്‍റെയും മോളിയുടെയും അമ്മ മേരിക്കുട്ടി.
ബോബന്റെയും മോളിയുടേയും സന്തത സഹചാരി പട്ടിക്കുട്ടി, കുട്ടികളുടെ വികാരം പട്ടിക്കുട്ടിയിലും പ്രതിഫലിക്കുമായിരുന്നു.
അയല്‍ക്കാര്‍‍ പഞ്ചായത്ത്‌ പ്രസിഡണ്റ്റ്‌ ഇട്ടുണ്ണാന്‍(ചേട്ടന്‍),ഭാര്യ - മജിസ്ട്രേറ്റ്‌ മറിയാമ്മ (ചേട്ടത്തി-ചേട്ടത്തിയുടെ പേര്‍ കാര്‍ട്ടൂ‍ണിസ്റ്റ് ഒരിടത്തും പരാമര്‍ശിച്ചു കണ്ടിട്ടില്ല). എങ്കിലും കാര്‍ട്ടൂണിസ്റ്റിനോട് ചോദിച്ചപ്പോള്‍ പറഞ്ഞതാണ് ഈ പേര്.
ഇവരുടെ വീട്ടില്‍ വാടകയ്ക്ക്‌ താമസിക്കുകയാണ്‌പോത്തന്‍ വക്കീലിന്‍റെ കുടുംബം.വാടകക്കാശ്‌ കൃത്യമായി കൊടുക്കാത്തതിനാല്‍ബോബന്‍റേയും മോളിയുടേയും കുടുംബവുമായിമിക്കവാറും കശപിശയിലായിരിക്കും പ്രസിഡന്‍റും ചേട്ടത്തിയും.
അപ്പി ഹിപ്പി മറ്റൊരു കഥാപത്രമാണ്. ഒരു ഇംഗ്ലിഷ് മ്യൂസിക് ബാന്റിനിടയില്‍ നിന്ന് കണ്ടെടുത്തതാണ് ഈ കഥാപാത്രത്തെ. 70 കളിലെ ഹിപ്പി സ്റ്റൈലാണ് അപ്പിഹിപ്പിക്ക്.

No comments:

Post a Comment